സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യും : പരമാവധി സ്ത്രീധനം പത്തു പവനും ലക്ഷം രൂപയുമാക്കും

വിവാഹത്തിന് മുമ്പ് കൗണ്‍സലിംഗും നിര്‍ബന്ധമാക്കും.സ്ത്രീധനത്തിന് പുറമെ മറ്റ് സഹായങ്ങള്‍ കാല്‍ലക്ഷത്തില്‍കൂടാന്‍ പാടില്ല. ബന്ധുക്കളുടെ സമ്മാനം 25000 കൂടാന്‍ പാടില്ല.

കേന്ദ്രസ്ത്രീധനനിരോധന നിയമത്തിലെ ചട്ടങ്ങളും കേരളവിവാഹരജിസ്റ്റര്‍ ചട്ടങ്ങളും ഭേദഗതി ചെയ്താണ് ഇത്. വധുവിന് മാത്രമാണ് സ്ത്രീധനത്തില്‍ അവകാശമുണ്ടായിരിക്കുക. വനിതാശിശുവികസന വകുപ്പ് ഡയറക്ടറുടെ ശുപാര്‍ശ സമര്‍പ്പിച്ചതായും തദ്ദേശവകുപ്പിന്റെ നിര്‍ദേശം ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാകമ്മീഷനും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഹൈസ്‌കൂള്‍ മുതലുള്ള പാഠപുസ്തകങ്ങളിലും സിലബസിലും ഇത് ഉള്‍പെടുത്താന്‍ ആലോചനയുണ്ട്.

വിവാഹസമ്മാനങ്ങളുടെ പട്ടിക നോട്ടറി സാക്ഷ്യപ്പെടുത്തണം. കൊല്ലം നിലമേല്‍ സ്വദേശി വിസ്മയയുടെ ആത്മഹത്യക്ക് പിന്നാലെയാണ് ഇതുസംബന്ധിച്ച് വനിതാകമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴാണ് സര്‍ക്കാര്‍ അനങ്ങുന്നത്. സ്ത്രീധനനിരോധന നിയമപ്രകാരം നിലവില്‍ പൂര്‍ണമായും നിരോധനമുണ്ട്. രക്ഷിതാക്കള്‍ക്കും കൗണ്‍സലിംഗ് നല്‍കാനും നിര്‍ദേശമുണ്ട്.

RELATED STORIES