ക്ലിഫ് ഹൗസ് എന്ന പേര് മാറ്റി തീഫ് ഹൗസ് എന്നാക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ്

കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ അഴിമതിയുടെ ഗവണ്‍മെന്റ് ആയിരിക്കുകയാണ് പിണറായി സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ അഴിമതി ആരോപണത്തിന്റെയും കുന്തമുന നീളുന്നത് മുഖ്യമന്ത്രിയുടെ നേരെയാണ്. മുഖ്യമന്ത്രിയും കുടുംബവുമാണ് കേരളത്തില്‍ അഴിമതി നടത്തുന്നതെന്ന് എം. ടി. രമേശ് പറഞ്ഞു. എഐ ക്യാമറയും അഴിമതി ആയിരുന്നു. കരാറുകൊടുത്ത കമ്പനികളുടെ കമ്മീഷന്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്കും സി പി എം നേതാക്കള്‍ക്കും ലഭിക്കുന്നുണ്ട്’.

മുഖ്യന്റെ ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ചാണ് എല്ലാ അഴിമതികളും നടക്കുന്നത്. ക്ലിഫ് ഹൗസ് എന്ന പേര് മാറ്റി തീഫ് ഹൗസ് എന്നാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി സര്‍ക്കാര്‍ എല്ലാ രംഗത്തും പൂര്‍ണ പരാജയമാണ്. വനവാസികള്‍ അക്രമിക്കപ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ എസ്എഫ്‌ഐ പരസ്യമായി നടത്തിയ ആള്‍മാറാട്ടത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

RELATED STORIES