മൃഗങ്ങൾക്ക് ഇവിടെ സംരക്ഷണം… മനുഷ്യജീവന് ഇവിടെ പുല്ലുവില
Author: ഡോ. സന്തോഷ് പന്തളം, എഡിറ്റോറിയൽ ലാൻഡ് വേ ന്യൂസ്Reporter: News Desk 22-May-2023
6,591
മിക്കവാറുമുള്ള എല്ലാ പാർട്ടിക്കാരും മുദ്രാവാക്യം വിളിക്കുമ്പോൾ ജനങ്ങൾ കേൾക്കുന്ന വാക്കുകളാണ് ഇതെന്തു നീതി ഇതെന്തു ന്യായം പറയു പറയു സർക്കാരെ... അത് തന്നെയാണ് ജനങ്ങളായ ഞങ്ങൾക്കും സർക്കാരിനോട് പറയുവാനുള്ളത് ഞങ്ങൾക്കും കൊച്ചു കുട്ടികളുമായി ഞങ്ങൾ ജനിച്ച മണ്ണിൽ ജീവിക്കേണ്ടായോ പറയു പറയു സർക്കാരെ ...
കഴിഞ്ഞ ചില മാസങ്ങൾ കൊണ്ട് കേരളാ ജനതകൾ
ആകെ അമ്പരപ്പിലാണ്. കാട്ടു മൃഗങ്ങളുടെ തേർവാഴ്ച്ച കാരണം രാത്രികളിൽ വീടിന്
പുറത്തിറങ്ങാൻ പാലർക്കും കഴിയുന്നില്ല, ജോലി കഴിഞ്ഞ് സന്ധ്യക്ക് വരുന്നവർക്ക്
വഴിയോരങ്ങളിൽ കൂടി യാത്ര ചെയ്യുവാനോ, ഉപജീവനത്തിന് വേണ്ടി പോകുന്നവർക്ക് പ്രഭാതത്തിൽ
സഞ്ചരികുവാനോ കഴിയാത്ത നിലയിൽ കാട്ടു മൃഗങ്ങൾ നാട്ടിൽ ഇറങ്ങി തേർവാഴ്ച്ച നടത്തുന്ന
കാഴ്ച്ചകൾ നാം ഓരോരുത്തരും ഇപ്പോൾ കണ്ടുവരികയാണല്ലോ? മനുഷ്യരെ പച്ചക്ക് കുത്തി കൊല്ലുകയും
മുറിവവേല്പിച്ചിട്ട് ദൂരെക്ക് വലിച്ചെറിയുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന
കാട്ടു മൃഗങ്ങൾക്ക് കൂട്ടുക്കാരായി ഇവിടെ കുറെ മൃഗ സ്നേഹികൾ ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്.
കൊടും ക്രിമിനലുകളായ ഇരുകാലികളാണ് ഇതിനെ നശിപ്പിക്കുവാൻ സമ്മതിക്കാതെ കോടതിയിലും
മറ്റും മൃഗങ്ങൾക്ക് വേണ്ടി ഒത്താശ
പിടിച്ചുകൊണ്ടിരിക്കുന്നത്.
മനുഷ്യ ജീവന് ഭീക്ഷണിയാകുന്ന നിലയിൽ തെരുവ്
നായ്ക്കളുടെ ശല്യം ഒരു ഭാഗത്ത് മറുഭാഗത്ത് കാട്ടുമൃഗങ്ങളും താണ്ഡവമാടി
കൊണ്ടിരിക്കുന്നു. ഇത് കണ്ട് രസിക്കുന്ന കുറെ ഭരണ കർത്താക്കളും ചിരിക്കുന്ന ചില
രാഷ്ടീയ നേതാക്കൻമാരും നിലവിലുണ്ട് എന്ന് പറയാതെ വയ്യ. പട്ടിക്ക് സംരക്ഷണം
നൽകണമെന്ന് ഗാന്ധി കുടുംബത്തിലെ ഒരു മോളും കാട്ടു മൃഗങ്ങൾക്ക് സംരക്ഷണം നൽകുവാൻ
ഇവിടെ ജോലിയും കൂലിയും ഇല്ലാതെ അലഞ്ഞു നടക്കുന്ന കുറെ മൃഗീയൻമാരും നടനമാടുന്നു.
ഇവരെയൊക്കെ സുഖിപ്പിക്കാൻ നമ്മുടെ ഭരണകർത്താക്കളും ഇവരോടെപ്പം നിലവിലുണ്ട് എന്ന്
പറയാതിരിക്കാൻ തരമില്ല. പട്ടിക്കും, പാമ്പിനും, പശുവിനും, കാട്ടാനക്കും, കാട്ടുപോത്തിനും,
കാട്ടുപന്നിക്കും, എലിക്കും, പുലിക്കും ഇവിടെ സംരക്ഷണം നൽകാൻ നിയമമുണ്ട്
മനുഷ്യർക്ക് യാതൊരു വിലയുമില്ല.
ഇന്ത്യൻ പൗരന്റെ മൗലിക അവകാശമായ
വിലമതിക്കാൻ കഴിയാത്ത ഓരോ വോട്ടും നൽകി ഞങ്ങളുടെ ജീവനും സ്വത്തിനും നന്മക്ക്
വേണ്ടി ജയിപ്പിച്ച നേതാക്കൻമാർ എല്ലാവരും പോലീസ് അകമ്പടിയോടെ ആഡംബര വാഹനങ്ങളിൽ
യാത്ര ചെയ്യുന്നവർക്കും നാല് ഭിത്തിക്കുള്ളിലെ
ശിതിലീകരണമുറിയിൽ വിശ്രമിക്കുന്നവർക്കും ഇവിടെ ഏത് കാട്ടു മൃഗത്തെ
പേടിക്കണം? നമ്മുടെ പൂർവ്വീകർ മുമ്പ്
പറഞ്ഞതു പോലെ ആനപ്പുറത്തിരിക്കുന്നവൻ എന്തിനാണ് പട്ടിയെ പേടിക്കുന്നത്? അത് കുരച്ചാൽ അവിടെ കിടന്ന് കുരക്കും എന്നല്ലേ.. ഇങ്ങനെയുള്ളവരെ ഏത്
കാട്ടുമൃഗമാണ് ഉപദ്രവിക്കുന്നത്?
നേതാക്കൻമാർ, ഭരണം നിർവ്വഹിക്കേണ്ടവർ ഇവർക്കാർക്കും യാതൊരു പോറൽ പോലും ഇവകളെകൊണ്ടു പോറലേലക്കുകയില്ല അതാണ്
സത്യം. നടന്നു പോകുന്നവനല്ലേ മരണം സംഭവിക്കുന്നത്? അവന്റെ
വീട്ടുകാരക്കല്ലേ നഷ്ടമാകുന്നത്?. ഇതിന് എതിരെ വാദിക്കുന്നവരും ന്യായം
പറയുന്നവരോടും ഒരു ചോദ്യം... നിങ്ങൾ മനുഷ്യരാണോ? അതോ
നിങ്ങൾ മൃഗങ്ങളോ?
കോന്നിക്കടുത്ത്
ഇരുചക്ര വാഹനത്തിൽ പോയ മനുഷ്യനെ കാട്ടുപന്നി കുത്തിമറിച്ചിട്ട് കൊന്നു. റബ്ബർ
വെട്ടുവാൻ പോയ പലരെയും വെളുപ്പാൻ കാലത്ത് കാട്ടുപന്നി കുത്തി മറിച്ച്
അപകടമുണ്ടാക്കി. കഴിഞ്ഞ ദിവസം കാട്ടു പോത്ത് നാട്ടിലെത്തി 3
മനുഷ്യ ജീവനെ അപായപ്പെടുത്തി അതോടെ മൂന്ന് കുടുംബത്തിന്റെയും അന്നവും
മുട്ടി. മനുഷ്യർ വളർത്തുന്ന
എത്രയോ മൃഗങ്ങളെ കാട്ടാനകകളും, കരടികളും,
പുലിയും, വേട്ടയാടി പിടിക്കുന്നു. പലരുടെയും ഉപജീവനമാർഗ്ഗമായ കൃഷി ഇടങ്ങളെ
താറുമാറാക്കുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ വെള്ളനാട്ട് കരടി വന്ന വഴിക്ക്
കിണറ്റിൽ വീണത് നമ്മിൽ
പലരും അറിഞ്ഞതാണ്. മറ്റ് രാജ്യങ്ങളിലും മൃഗങ്ങൾ ഉണ്ട് അവിടെത്തെ മൃഗങ്ങൾ
ഒരു പരിതിക്കപ്പുറം പേറ്റുപെരുകിയാൽ അവിടെത്തെ ജനങ്ങൾക്ക് വേട്ടയാടി പിടിക്കാൻ നിയമമുണ്ടു.
ഇവിടെ കാട്ടുമൃഗങ്ങൾക്ക് ജനങ്ങളെ വേട്ടയാടാൻ നിയമമുണ്ടു ഇതാണ്
ഇന്ത്യയിലെ നിയമം. രണ്ടു രാജ്യങ്ങളിലെയും നിയമങ്ങൾ ഇപ്പോൾ വയനക്കാർക്ക് മനസ്സിലായി
എന്നു തോന്നുന്നു.
ജനങ്ങൾ ഒന്നടങ്കം ചോദിക്കുന്നു ഇപ്പോൾ
എവിടെയാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്ദേഗസ്ഥർ? എവിടെയാണ് വനം
വകുപ്പ് ഉദ്ദേഗസ്ഥർ? നിങ്ങൾ കുറെ നിയമം ഉണ്ടാക്കി
വച്ചിരിക്കുന്നു ജനങ്ങൾ കാട്ടിൽ കയറരുത് കേറിയാൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുക്കുമെന്നന്നേക്കെ, സാധു മനുഷ്യർ വനത്തിനകത്ത് കയറി
തീകത്തിക്കാൻ അല്പം വിറകോ കേറി കിടക്കാൻ വീടില്ലാത്തവൻ അന്തിയുറങ്ങാൻ വേണ്ടി അല്പം മരമോ
മുറിച്ചാൽ ജാമ്യമില്ലാ വകുപ്പിൽ ഉടൻ കേസെടുക്കും. കാട്ടു പോത്തിന്റെ
ഉപദ്രവത്തിനെതിരെ സമരം ചെയ്ത മനുഷ്യരെ ജാമ്യമില്ലാ വകുപ്പിൽ രണ്ടു കാലുള്ള മൃഗങ്ങൾ
കേസെടുത്തു. ഇതിൽ ആരാണ് മൃഗം ആരാണ് മനഷ്യർ വായനക്കാർ തന്നെ
ഇതിന് വിധി പറയട്ടെ എന്നാണ് എഴുത്തുക്കരന്റെ
അഭിപ്രായം.
മയക്കുമരുന്നിനാൽ വെടി വച്ച അരികൊമ്പനെന്ന ആന കേരളത്തിൽ നിന്നും മാറി ഇപ്പോൾ തമിഴ് മക്കൾക്ക് തലവേദനയായി
കൊണ്ടിരിക്കുന്ന വാർത്തകൾ പുറത്തു വരുന്നു. ഉടനടി പ്രതീക്ഷിച്ചോളു
തമിഴ്നാട് സംസ്ഥാനവുമായി കേരളം ഇടയാൻ പോകുന്നു.