തൃശ്ശൂർ: അതിമാരക സിന്തറ്റിക് മയക്കുമരുന്നായ 17.5 ഗ്രാം എം.ഡി.എം.എയുമായി
യുവതികളെ ചൂണ്ടലില്‍ നിന്നും ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ജില്ലാ ലഹരി
വിരുദ്ധ സ്ക്വാഡ് പിടികൂടി. പിടിയിലായ ചൂണ്ടല്‍
പുതുശേരി സ്വദേശി കണ്ണോത്ത് വീട്ടില്‍ സുരഭി (23),
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ കണ്ണൂര്‍ ആലക്കോട്
കരുവഞ്ചാ സ്വദേശി തോയല്‍ വീട്ടില്‍ പ്രിയ (30)
എന്നിവരെ കുന്നംകുളം സ്റ്റേഷന് ഹൗസ് ഓഫീസര്‍ യു.കെ.
ഷാജഹാന്, പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ കെ. ഷിജു എന്നിവരുടെ
നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
കഴിഞ്ഞ രാത്രി ലഭിച്ച രഹസ്യ വിവരത്തിന്റെ
അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡിലെ എസ്ഐമാരായ
സുവൃത്കുമാര്‍, രാഗേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പഴനിസ്വാമി, വിപിന്‍ദാസ്, സുജിത്ത് എന്നിവരടങ്ങുന്ന
സംഘം മയക്കുമരുന്ന് വാങ്ങനെന്ന വ്യാജേനയാണ് യുവതികളെ പിന്തുടര്ന്ന് ചൂണ്ടല്‍
ഗുരുവായൂര്‍ റോഡില്‍ കൂനംമുച്ചിയില്നിന്നാണ് പാന്റിന്റെ പോക്കറ്റിലായി സൂക്ഷിച്ച 17.5 ഗ്രാം അതിമാരക
സിന്തറ്റിക് മയക്ക് മരുന്നായ എം.ഡി.എം.എ. പിടികൂടിയത്.
പാവറട്ടി പാങ്ങ് സ്വദേശികളായ വൈഷ്ണവ്, അതുല്‍ എന്നിവരാണ്
യുവതികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയത്. യുവതികള്‍ പിടിയിലായതോടെ
ബൈക്കിലെത്തിയ യുവാക്കള്‍ രക്ഷപ്പെട്ടു. പിടിയിലായ ഇരുവരെയും പിന്നീട് ലഹരി
വിരുദ്ധ സ്ക്വാഡ് കുന്നംകുളം പോലീസിന് കൈമാറി. ഇരുവരും മയക്കുമരുന്ന് മാഫിയ
റാക്കറ്റിലെ ക്യാരിയര്‍മാരാണന്ന് കുന്നംകുളം എസ് .എച്ച്. ഒ: യു. കെ. ഷാജഹാന്
പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നു വരുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
ചൂണ്ടല്‍ സ്വദേശിനിയായ സുരഭിയും കണ്ണൂര്‍
സ്വദേശിനിയായ പ്രിയയും തൃശൂരിലെ ഒരു സ്വകാര്യ ഫ്ളാറ്റ് വാടകക്കെടുത്ത്
ഒരുമിച്ചാണ് താമസിച്ചു വന്നിരുന്നത്. സജീവ ബി.ജെ.പി. പ്രവര്‍ത്തകയായ സുരഭി കരാട്ടെ
അഭ്യാസിയും ബുള്ളറ്റ് റൈഡറുമാണ്. കഴിഞ്ഞ ആറുമാസമായി സുരഭിയെ ചൂണ്ടല്‍ പുതുശേരിയിലെ
സ്വന്തം വീട്ടില്‍ കണ്ടിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അതിനു മുമ്പ് ചില
ദിവസങ്ങളില്‍ വീട്ടില്‍ വരാറുള്ള സുരഭി അമ്മയുമായി വഴക്കുണ്ടാക്കി തിരിച്ചു പോകാറുള്ളതായി
നാട്ടുകാര്‍ സൂചിപ്പിച്ചു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.
സ്ഥാനാര്‍ഥിയായ ബന്ധുവിനുവേണ്ടി സുരഭി സജീവമായി രംഗത്തുണ്ടായിരുന്നു. ഫാഷന്‍
ഡിസൈനറും ഒരു കുട്ടിയുടെ അമ്മയുമായ പ്രിയ ഭര്‍ത്താവുമായി തെറ്റി പിരിഞ്ഞ ശേഷമാണ്
സുരഭിയോടപ്പം താമസമാരംഭിച്ചത്. സുരഭിയും പ്രിയയും ബുള്ളറ്റ് ബൈക്കില്‍ ബംഗളുരുവില്‍
പോയാണ് എം.ഡി.എം.എ. വാങ്ങാറുള്ളതെന്നു പോലീസ് പറഞ്ഞു. ബംഗളൂരുവില്‍ 1000 രൂപക്ക് വാങ്ങുന്ന ഒരു
ഗ്രാം എം.ഡി. എം.എ. നാട്ടില്‍ 2000 രൂപക്കാണ് വില്‍പ്പന നടത്തിയിരുന്നത്.
കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും ജില്ലാ പോലീസ്
മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.
എം.ഡി.എം.എ. ആവശ്യക്കാരന്നെ വ്യാജേന സ്ക്വാഡ് ഇവരുമായി ചാറ്റിങ് നടത്തിയിരുന്നു.
സ്ക്വാഡിന്റെ പിടിയില്‍ നിന്നും പലപ്പോഴും രക്ഷപ്പെട്ട യുവതികളെ കഴിഞ്ഞ ദിവസം സ്ക്വാഡ്
അതീവ രഹസ്യമായി തന്ത്രപൂര്‍വ്വം പിടികൂടുകയായിരുന്നു. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ്
കഴിഞ്ഞ ഒരു മാസം ജില്ലയില്‍നിന്ന് 270 കിലോ കഞ്ചാവാണ് പിടികൂടിയത്. 10 ഗ്രാം എം.ഡി.എം.എയ്ക്ക് 200 കിലോ കഞ്ചാവിന് തുല്യമായ ശിക്ഷയാണ് ലഭിക്കുക.
RELATED STORIES
മോഷണ കേസിൽ അമ്മയും മകനും അറസ്റ്റിൽ - വര്‍ക്കല കാറാത്തലയിലെ വീട്ടില്‍ 85 കാരിയായ സുബൈദബീവിയും വീട്ടുജോലിക്കാരിയും മാത്രമാണ് താമസിക്കുന്നത്. ഏപ്രില്‍ 24 ന് രാത്രിയായിരുന്നു ഈ വീട്ടില്‍ മോഷണം നടന്നത്. ജനൽ കമ്പി അറുത്തു മാറ്റിയ നിലയിലായിരുന്നു. ജോലിക്കാരി
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള നിയമങ്ങൾ കർശനമാക്കി കാനഡ - അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പ്രവർത്തന പരിധി നിശ്ചയിക്കുന്നതിനൊപ്പം, 2024 മെയ് 15-നോ അതിനു ശേഷമോ ഒരു പൊതു-സ്വകാര്യ പാഠ്യപദ്ധതി ക്രമീകരണത്തിലൂടെ കോളേജ് പ്രോഗ്രാമിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് ഒരു പോസ്റ്റിന് അർഹതയുണ്ടാകി
അമിത് ഷായുടെ വ്യാജ വീഡിയോ : അഞ്ച് കോൺഗ്രസ് ഐടി സെൽ നേതാക്കൾ അറസ്റ്റിൽ - തെലങ്കാനയിലും ആന്ധ്രയിലും മുസ്ലീങ്ങൾക്കുള്ള നാല് ശതമാനം സംവരണം ബിജെപി റദ്ദാക്കുമെന്ന് അമിത് ഷാ നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എസ് സി/എസ് ടി ഉൾപ്പടെയുള്ളവരുടെ സംവരണവും എടുത്തുകളയുമെന്ന തരത്തിൽ എല്ലാ അമിത് ഷാ പറയുന്ന വ്യാജ വീഡിയോ നിർമിച്ചു പ്രചരിപ്പിച്ചുവെന്നാണ് ഡൽഹി പോലീസിന്റെ ആരോപ
സ്നേഹിതാരെ “ഹാവുകൽ” ആലയം ഞങ്ങളെ വിളിക്കുന്നു - ഇത്രയും വിശദമായി എഴുതീയത്തിന്റെ കാരണം ഞങ്ങൾക്ക് അത്യാവശ്യമായി ഓണ്‍ രണ്ടു ബാത്ത്റും, ടോയ്ലറ്റ് വേണം. അത് ഇല്ലാത്തതിനാൽ പകൽസമയം അതും ഉച്ചവരെ മാത്രമേ എവിടെ ആരാധനയും മറ്റും നടത്താറുള്ളു. ഇത് വായിക്കുന്ന നിങ്ങൾ ഓരോരുത്തരും തങ്ങളാൽ കഴിയുന്ന ഒരു കൈത്താങ്ങ് തന്ന് സഹായിച്ചാൽ ഒത്തിരി സഹായം ആയിരിക്കും. സാധരണ റോഡ് അരുകിൽ അല്ല ഈ സ്ഥലം. ആയതിനാൽ വാഹനം വരുന്ന ഇടത്ത് നിന്ന് മുക്കാൽ കിലോമീറ്റർ എല്ലാ സാധങ്ങളും ചുമന്ന് കൊണ്ട് പോക
റെയിൽവേ സ്റ്റേഷനു സമീപം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ തീപിടിത്തം - റബർ വേസ്റ്റിനു പിടിച്ച തീ ആസ്ബറ്റോസ് ഷീറ്റ് നിർമിക്കുന്ന കമ്പനിയിലേക്ക് പടർന്നു. ഇന്നലെ രാത്രി 12.45ന് ആയിരുന്നു സംഭവം. അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റും കടുത്തുരുത്തിയിൽനിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തി പണിപ്പെട്ടാണ് തീ കെടുത്തിയത്. നഷ്ടം കണക്കാക്കിയിട്ടില്ല. പൊ
മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ച നിലയിൽ - സാമ്പത്തിക പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക വിവരം. സംസ്കാരം നാളെ 2.30 ന്. ഭർത്താവ്: സുകുമാര കുറുപ്പ് മക്കൾ: ശ്രീജ (യുഎസ്), ശ്യാം (കുവൈറ്റ്) മരുമക്കൾ: മണികണ്ഠൻ (യുഎസ്), ശിൽപ
ഇനി എന്ത് ? എന്ത് ഇനി ചെയ്യണം? കരിയർ ഗൈഡൻസ് ക്ലാസുകൾക്ക് ഡഗ്ലസ് ജോസഫ് ക്ലാസെടുക്കുന്നു
- താല്പര്യമുള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ക്ലാസ്സുകളിൽ പങ്കെടുക്കാം. അമീറഗ തമിഴ് സഘമത്തിൻ്റെ നേതൃത്തിൽ തമിഴ്നാട് എക്സ്പ്പാർട്ട് വ്യുമൻസ് അസോസിയേഷൻ്റെയും സംയുക്തമായാണ് ഈ കാരിയർ ഗൈഡൻസ് കരസ്ഥമാക്കിയിരിക്കുന്നത്. തികച്ചും സൗജന്യമായ ഈ ക്ലാസ്സിലേക്ക് സ്വാഗതം. അന്വേഷണങ്ങൾക്ക്