പാറശാല ഷാരോൺ വധക്കേസ് വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഗ്രീഷ്മയുടെ  ഹർജി തള്ളി.

സുപ്രീം കോടതിയാണ് തള്ളിയത്. സംഭവം നടന്നത് തമിഴ്നാട്ടിലുള്ള വീട്ടിലാണെന്നും അതിനാൽ വിചാരണ അങ്ങോട്ടേക്ക് മാറ്റണമെന്നുമായിരുന്നു  ഹർജിയിലെ ആവശ്യം.

കാമുകനായിരുന്ന പാറശാല  സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയതാണ് കേസ്. ഗ്രീഷ്മയാണ് ഒന്നാം പ്രതി. ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമാണ് മറ്റു പ്രതികൾ. കഴിഞ്ഞ 25 നാണ് കേസിൽ ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചത്. 2022 ഒക്ടോബറിലാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തുന്നത്. ഒക്‌ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു. 

ഗുരുതരാവസ്ഥയിലായ ഷാരോൺ ഒക്ടോബർ 25ന് മരിച്ചു. തുടർന്ന് നടത്തിയ  അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. മറ്റൊരാളുമായി വിവാഹം നിശ്‌ചയിച്ചതിനാൽ ബന്ധത്തിൽ പിൻമാറണമെന്നാവശ്യം നിഷേധിച്ചതിനെ തുടർന്നാണ് ഷാരോണിനെ കൊലപ്പെടുത്തിയത്.

RELATED STORIES