ഭാര്യയുടെ കൊട്ടേഷൻ : വണ്ടിപ്പെരിയാറില്‍ യുവാവിനെ വീട്ടില്‍ക്കയറി ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ അറസ്റ്റില്‍

എറണാകുളം ഫോര്‍ട്ട്‌കൊച്ചി സ്വദേശി ഷെമീര്‍ (31), പെരുമ്പടപ്പ് സ്വദേശി ശിവപ്രസാദ് (25), പള്ളുരുത്തി സ്വദേശി ഷാഹുല്‍ ഹമീദ് (37) എന്നിവരെയാണ് ഇന്നലെ പിടികൂടിയത്.

ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ മുംെബെ, ബാംഗ്‌ളൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നായി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ കേസിലെ ഏഴു പ്രതികളും പിടിയിലായതായി പോലീസ് വ്യക്തമാക്കി. വള്ളക്കടവ് കരിങ്കുന്നം അബ്ബാസാണ് ആക്രമിക്കപ്പെട്ടത്.

ഇയാളുടെ ഭാര്യ അടക്കമുള്ളവര്‍ കേസില്‍ പ്രതികളാണ്. അബ്ബാസിനെ ആക്രമിക്കാന്‍ ഭാര്യ ഷാഹിറയും മകനും ചേര്‍ന്ന് ഷെമീര്‍ എന്നയാളെ ചുമതലപ്പെടുത്തുകയും ഇയാള്‍ ഷാഹുല്‍, ശിവ എന്നിവരുടെ ക്വട്ടേഷന്‍ സംഘത്തെ ദൗത്യമേല്‍പ്പിക്കുകയായിരുന്നു.

തുടര്‍ന്ന് വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന അബ്ബാസിനെ ക്വട്ടേഷന്‍ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു. വണ്ടിപ്പെരിയാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഹേമന്ദ് കുമാറിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസര്‍മാരായ സുെബെര്‍, അനില്‍, ബിനുകുമാര്‍, സനില്‍ രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ആക്രമണത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED STORIES