കളമശേരി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട 12കാരി ലിബിനയുടെ സംസ്‌കാരം ഇന്ന്

സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അമ്മ സാലിയ്ക്കും സഹോദരന്‍ പ്രവീണിനും അവസാനമായി കാണുന്നതിന് ലിബിനയുടെ മൃതദേഹം ഇന്നു വരെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നുവെങ്കിലും അവരെ വെന്റിലേറ്ററില്‍ നിന്ന് മാറ്റാനാവാത്ത സാഹചര്യം തുടരുന്നതിനാല്‍ ഇന്ന് സംസ്‌കാരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മറ്റൊരു സ​ഹോദരന്‍ രാഹുലും പൊള്ളലേറ്റ് ചികിത്സയിലാണ്.


രാവിലെ 10.30 ഓടെ ലിബിന പഠിച്ചിരുന്ന മലയാറ്റൂര്‍ നിലീശ്വരം എസ്.എന്‍.ഡി.പി സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. ഒരു മണിക്കൂര്‍ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് കോടനാട് പാലത്തിനു സമീപമുള്ള ഇവരുടെ വാടക വീട്ടില്‍ എത്തിക്കും. ഉച്ച കഴിഞ്ഞ് 3.30ന് കൊരട്ടി യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.


ലിബിനയുടെ മൃതദേഹം പിതാവ് പ്രദീപും ബന്ധുക്കളും ചേര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ നിന്ന് ഏറ്റുവാങ്ങി സ്‌കൂളിലെത്തിച്ചു. ഏഴാം ക്ലാസ് ലീഡര്‍ കൂടിയായിരുന്നു ലിബിന.


RELATED STORIES