കളമശ്ശേരി സ്‌ഫോടന കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ 10 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി

പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പൊലീസ് കോടതിയില്‍ വിശദമാക്കി.

പ്രതിക്ക് പണം എവിടെനിന്ന് കിട്ടിയെന്ന് അന്വേഷിക്കണമെന്നും സ്‌ഫോടനം നടന്ന ഹാളിലും പെട്രോളും സ്‌ഫോടകവസ്തു വാങ്ങിയ ഇടത്തും തെളിവെടുക്കണമെന്ന് പൊലിസ് അറിയിച്ചു. ആവശ്യം അംഗീകരിച്ച കോടതി നവംബര്‍ 15 വരെ പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം, തനിക്ക് നിയമസഹായം വേണ്ടെന്ന് പ്രതി കോടതിയില്‍ ആവര്‍ത്തിച്ചു.

പൊലീസുമായി എല്ലാത്തരത്തിലും സഹകരിക്കുന്നുണ്ടെന്നും തനിക്ക് പൊലീസിനെതിരെ പരാതിയൊന്നുമില്ലെന്നും മാര്‍ട്ടിന്‍ കോടതിയില്‍ വ്യക്തമാക്കി. വൈദ്യപരിശോധന നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഇയാളെ കോടതിയിലെത്തിച്ചത്. നിലവില്‍ മാര്‍ട്ടിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.

RELATED STORIES