വഞ്ചിനാട് എക്‌സ്പ്രസിൽ യാത്ര ചെയ്ത നഴ്സിന്റെ ബാഗ് മോഷ്ടിച്ച പ്രതിയെ കോട്ടയം റെയിൽവേ പോലീസ്, പിന്തുടർന്ന് പിടികൂടി

ബാംഗ്ലൂരിൽ നിന്ന്  എറണാകുളം ജംഗ്ഷനിലെത്തിയ ശേഷം വഞ്ചിനാട് എക്സ്പ്രസിൽ ചെങ്ങന്നൂരിലേയ്ക്ക് യാത്ര ചെയ്തുകൊണ്ടിരുന്ന

പത്തനംതിട്ട സ്വദേശിനി ശ്രീമോളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗാണ്  എറണാകുളത്തു നിന്നും ചെങ്ങന്നൂരിലേയ്ക്കുള്ള യാത്രക്കിടെ കവർച്ച ചെയ്യപ്പെട്ടത്.


തിരുവനന്തപുരം കടയ്ക്കാവൂർ അഞ്ചുതെങ്ങിൽ നിന്നാണ് പ്രതിയായ ക്രിസ്തുദാസിനെ റെയിൽവേ പോലീസ് പിന്തുടർന്ന് എത്തി പിടികൂടിയത്.


നേഴ്സിങ് പൂർത്തിയാക്കിയ   ജോലിതേടി ബാംഗ്ലൂരിൽ പോയതായിരുന്നു ശ്രീമോൾ. ക്ഷീണം കൊണ്ട് യാത്ര തുടങ്ങി കുറച്ച് സമയം കൊണ്ട് തന്നെ ശ്രീമോൾ ഉറങ്ങി. ഈ സമയത്താണ് സർട്ടിഫിക്കറ്റും, ലാപ് ടോപ്പും, മൊബൈൽ ഫോണും, പേഴസും മറ്റു വിലപ്പെട്ട രേഖകളുമടങ്ങുന്ന ബാഗ് കാണാതായത്.


വഞ്ചിനാട് കോട്ടയമെത്തിയപ്പോളാണ് തന്റെ ബാഗ് മോഷ്ടിക്കപ്പെട്ട വിവരം ശ്രീമോൾ അറിയുന്നത്. ഉടനെ കോട്ടയം റെയിൽവേ പോലീസിൽ പരാതിപ്പെടുകയും റെയിൽവേ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയുമായിരുന്നു.


നഷ്ടപ്പെട്ട ബാഗിലെ മൊബൈൽ ഫോണിന്റെ സിഗ്നൽ പിന്തുടർന്ന പോലീസ്  ഏനാത്ത് എന്ന സ്ഥലത്ത് എത്തിച്ചേർന്നു.


അവിടെ വച്ച് മൊബൈൽ ഫോൺ പ്രതി ഉപേക്ഷിച്ചെങ്കിലും പോലീസ് മൊബൈൽ വീണ്ടെടുക്കയായിരുന്നു. മൊബൈൽ ഫോണിന്റെ സഞ്ചാരപഥവും   സാഹചര്യത്തെളിവുകളും പ്രതിയായ ക്രിസ്തുദാസനിലേയ്ക്ക് നയിക്കുകയായിരുന്നു.


തിരുവനന്തപുരം ആർ പി എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് എസ്.  ഐ  ജിബിൻ എ ജെ,  എ എസ് ഐ ഫിലിപ്പ് ജോൺ, ജോസ് എസ് വി, വിപിൻ ജി, കോട്ടയം ആർ പി എഫ് ഉദ്യോഗസ്ഥനായ സന്തോഷ് കുമാർ എ എസ് ഐ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കടയ്ക്കാവൂർ അഞ്ചുതെങ്ങിൽ നിന്നും പ്രതിയെ പിടികൂടുകയിരുന്നു.


കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ കോടതിയിൽ  ഹാജരാക്കി.


പ്രതിയെ പിന്തുടന്ന് പിടികൂടിയ ആർ പി എഫ് ഉദ്യോഗസ്ഥരെ കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ റെജി പി. ജോസഫ് അഭിനന്ദിച്ചു.

RELATED STORIES