ജിഎസ്ടി വരവ് ചെലവ് കണക്ക് കേരളം കൃത്യമായി നൽകിയില്ല എന്ന കേന്ദ്ര ധനമന്ത്രി

2021-22 കാലഘട്ടത്തിലെ സംസ്ഥാനത്തിന്റെ കണക്കുകൾ എജി കേന്ദ്രസർക്കാരിന് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എജി കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്വതന്ത്ര സ്ഥാപനമാണെന്നും അതിന്റെ മേൽ സംസ്ഥാനത്തിന് യാതൊരു നിയന്ത്രണവുമില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.

കേന്ദ്രമന്ത്രി തെറ്റിദ്ധാരണ പരത്തുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തെ ശ്വാസംമുട്ടിക്കുന്ന നീക്കമാണ് കേന്ദ്രസർക്കാറിൽ നിന്നുണ്ടാകുന്നത്. കേരളത്തിന് കിട്ടേണ്ട ജി.എ.സ്.ടി വിഹിതവുമായി ബന്ധപ്പെട്ട് വ്യക്തമായ വിശദീകരണം കേന്ദ്ര ധനമന്ത്രിയിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

കേന്ദ്ര ധനമന്ത്രി നൽകിയ വിശദീകരണം വസ്തുതാ വിരുദ്ധവും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ജിഎസ്ടി വിഹിതം കിട്ടണമെങ്കിൽ എജി വഴി കണക്ക് നൽകണമെന്നായിരുന്നു കേന്ദ്രധനമന്ത്രി ഇന്നലെ പറഞ്ഞത്,’ പിണറായി വിജയൻ പറഞ്ഞു.

RELATED STORIES