ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്ത് ബാങ്കിംഗ് മേഖലയിൽ
വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന്
ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ബാങ്കിംഗ് തട്ടിപ്പുകളുടെ
ഇടയിലെ ഏറ്റവും പുതിയ പതിപ്പാണ് ആധാർ എനേബിൾഡ് പെയ്മെൻറ് സിസ്റ്റം (AePS) ദുരുപയോഗം ചെയ്തുകൊണ്ടുള്ള ഓൺലൈൻ തട്ടിപ്പ്. ഈ തട്ടിപ്പിന് OTP, CVV നമ്പർ എന്നിവയൊന്നും ആവശ്യമില്ലെന്നത് ഇതിന്റെ ഗൗരവവും അപകടസാധ്യതയും
വർദ്ധിപ്പിക്കുന്നു. ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലാണ്
സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തുകൊണ്ടുള്ള ഈ പുതിയ ജനറേഷൻ തട്ടിപ്പ് നടക്കുന്നത്.
ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ലിങ്ക് ചെയ്യുമ്പോൾ തന്നെ ആട്ടോമാറ്റിക്കായി AePS എനേബിൾ ചെയ്യപ്പെടുന്നു എന്നതാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്.
AePS പ്രകാരം പണം കൈമാറ്റം ചെയ്യുന്നതിന് ആധാർ നമ്പരും ബാങ്കിന്റെ പേരും
വിരലടയാളവും മാത്രം മതിയാകും. വിരലടയാളം ഉൾപ്പെടെയുള്ള ഈ വിവരങ്ങളെല്ലാം പലപ്പോഴും
ഓൺലൈനിൽ ലഭ്യമായ സ്കാൻ ചെയ്ത വിവിധ രേഖകളിൽ നിന്നോ മറ്റു ഡിജിറ്റൽ റെക്കോർഡുകളിൽ
നിന്നോ ശേഖരിച്ച ശേഷം കൃത്രിമ സിലിക്കോൺ വിരലടയാളങ്ങൾ ഉണ്ടാക്കിയും മറ്റുമാണ്
അതിവിദഗ്ധമായി ഈ തട്ടിപ്പ് നടത്തുന്നത്. AePS
സംവിധാനത്തിന് ഒരു യഥാർത്ഥ വിരലടയാളവും കൃത്രിമ
സിലിക്കോൺ വിരലടയാളവും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തതാണ് ഇവിടെ വ്യാപകമായി
ദുരുപയോഗം ചെയ്യപ്പെടുന്നത്. ആധാർ നമ്പറുകൾ ലോക്ക് ചെയ്യുകയോ മാസ്ക് ചെയ്യുകയോ
ചെയ്താൽ ഇത്തരം തട്ടിപ്പുകൾക്ക് ഒരു പരിധിവരെ തടയിടുവാൻ കഴിയുമെങ്കിലും അപ്രകാരം
ചെയ്യുന്നവരുടെ എണ്ണം തുലോം പരിമിതമാണ്. കൂടാതെ യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി
ഓഫ് ഇന്ത്യയുടെ പക്കൽ നിന്നും ആധാർ വിവരങ്ങൾ ചോർന്നിട്ടുണ്ടാകാമെന്ന ആശങ്കയും
അടുത്തകാലത്ത് ശക്തമായി ഉയർന്നിട്ടുണ്ട്.AePS സംവിധാനം മുഖേന ദിനംപ്രതി ആയിരം കോടിയോളം രൂപയുടെ പിൻവലിക്കൽ രാജ്യത്ത്
നടക്കുന്നുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ ഏകോപിച്ചുള്ള പ്രവർത്തനങ്ങളിലൂടെ മാത്രമേ
ഈ തട്ടിപ്പിന് അറുതി വരുത്താൻ കഴിയൂ എന്നതിനാൽ പ്രധാനമന്ത്രി തന്നെ ഈ വിഷയത്തിൽ
നേരിട്ട് ഇടപെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ധനമന്ത്രാലയവും ഇലക്ട്രോണിക്സ്
ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും കൂടി സംയോജിതമായി നടപടികൾ സ്വീകരിക്കുന്നതിന്
വേണ്ട നിർദേശങ്ങൾ അടിയന്തരമായി നൽകണമെന്ന് ജോൺ ബ്രിട്ടാസ് എംപി കത്തിൽ
പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
തൃശ്ശൂർ കാട്ടൂരില്‍ നിന്നും രണ്ട് ദിവസമായി കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി - കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിയെ അന്വേഷിച്ച് കുടുംബം ആലപ്പുഴയില്‍ അടക്കം ബന്ധുക്കള്‍ തിരക്കി പോവുകയും ചെയ്തിരുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് വീടിന് സമീപത്തെ കിണറ്റില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തും.
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോര്‍ജ് (78) അന്തരിച്ചു - 1946-ല്‍ തിരുവല്ലയില്‍ ജനിച്ച കെ.ജി.ജോര്‍ജ് 1968-ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നു ബിരുദവും 1971-ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നു സിനിമാസംവിധാനത്തില്‍ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു. അദ്ദേഹത്തിന്റെ സഹായിയായി മൂന്നു വര്‍ഷത്തോളം ജോലി ചെയ്തു.
വിവാഹ മോചിതയായ മകൾക്ക് പിതാവിന്റെ പെൻഷൻ നിഷേധിക്കരുതെന്ന് ഹൈക്കോടതി - അപേക്ഷ നിരസിച്ചതിനെതിരെ നീന നൽകിയ ഹർജിയിൽ റദ്ദാക്കിയ അപേക്ഷ നാലുമാസത്തിനകം സർക്കാർ വീണ്ടും പരിഗണിച്ചു തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. നല്ല നിലയിൽ കഴിയുന്ന സഹോദരന്മാർ സഹോദരിയെ പരിപാലിക്കുമെന്ന ധാരണയിലാണ് ഹർജിക്കാരിയുടെ അപേക്ഷ സർക്കാർ നിരസിച്ചത്.
അതിര്‍ത്തി കടന്നുള്ള ഒരാക്രമണവും അനുവദിക്കാനാകില്ല : ഇന്ത്യയ്ക്കെതിരെ വീണ്ടും അമേരിക്ക - ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ ആശങ്ക അറിയിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ രംഗത്തെത്തി.അതിര്‍ത്തി കടന്നുള്ള ഒരാക്രമണവും അനുവദിക്കാനാകില്ലെന്ന് ബ്ലിങ്കന്‍ പറഞ്ഞു. ഇത്തരം വിഷയങ്ങളുണ്ടായാല്‍ ലോകരാജ്യങ്ങള്‍ക്ക് കാഴ്ചക്കാരായി ഇരിക്കാന്‍ കഴിയില്ല.
മുതിർന്ന പത്രപ്രവർത്തകൻ യു. വിക്രമൻ അന്തരിച്ചു - മുതിർന്ന പത്രപ്രവർത്തകൻ
യു. വിക്രമൻ അന്തരിച്ചു
മുതിർന്ന മാധ്യമ പ്രവർത്തകനും, ജനയുഗം മുൻ കോർഡിനേറ്റിംഗ് എഡിറ്ററും, സി പി ഐ നേതാവുമായ
യു.വിക്രമൻ (67) അന്തരിച്ചു. നവയുഗം വാരിക പത്രാധിപ സമിതി അംഗമായിരുന്നു.
കേരള ജേർണലിസ്റ്റ് യൂണിയൻ സ്ഥാപക നേതാവും, ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ ഭാരവാഹിയും ആയിരുന്നു.
കമ്മ്യൂണിസ്റ്റ് ആചാര്യൻ സി ഉണ്ണിരാജയുടെയും, മഹിളാ സംഘം നേതാവായിരുന്ന രാധമ്മ തങ്കച്ചിയുടെയും മകനാണ്.
സീതാ വിക്രമനാണ്ഭാര്യ. സന്ദീപ് വിക്രമൻ മകൻ.
ഹൃദയാഘാതത്തെ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. പ്രസ് ക്ലബിൽ പൊതു ദർശനത്തിനു ശേഷം ശാന്തികവാടത്തിൽ സംസ്ക്കരിക്കും.
യുഎഇ പ്രസിഡന്റിന്റെ ഡ്രൈവറിൽ നിന്ന് പണം തട്ടിയെടുത്തു - യുഎഇ പ്രസിഡന്റിന്റെ ഡ്രൈവറിൽ നിന്ന് പണം തട്ടിയെടുത്തു : സിദ്ധനാണെന്ന് തെറ്റിദ്ധരിപ്പിച്ച് തന്റെ രണ്ട് കോടിയോളം രൂപ തട്ടിയെടുത്തതായി കാണിച്ച് മലപ്പുറം കൊളത്തൂര്‍ ചന്തപ്പടി വടക്കേതില്‍ അബ്ദുല്‍ ലത്തീഫ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി